The Pope's Elephant - പോപ്പിന്റെ ആന

ഇന്ത്യ യിൽ നിന്ന് വത്തിക്കാനിൽ എത്തി അന്ത്യവിശ്രമം കൊള്ളുന്ന ആന

പോപ്പിന്റെ ആന ...ഹാനോ
The Pope's Elephant

1962 ഫെബ്രുവരിയിൽ, നവീകരിക്കുന്നതിനായി വത്തിക്കാനിലെ ബെൽ‌വെഡെർ മുറ്റം നവീകരിക്കുന്നതിനായി
കുഴിക്കുന്നതിനിടെ, ഒരു കൂട്ടം ഇറ്റാലിയൻ തൊഴിലാളികൾക്ക് ഒരു വലിയ പല്ലും ഭീമാകാരമായ താടിയെല്ലിന്റെ നാല് കഷണങ്ങളും കിട്ടി. ആദ്യം അവർ അത് ഒരു ദിനോസറിന്റെ ഫോസിലായി കരുതി.
വത്തിക്കാൻ ലൈബ്രറി ശേഖരത്തിന്റെ സൂക്ഷിപ്പുകാരൻ അവയെ കൂടുതൽ പരിശോധിച്ചപ്പോൾ അത് ഒരു ആനയുടെ എല്ലുകൾ ആണെന്ന് കണ്ടെത്തി.

1980 കളിലും 90 കളിലും സ്മിത്‌സോണിയൻ ചരിത്രകാരനായ എമെറിറ്റസ് സിൽവിയോ ബെഡിനി ആനയുടെ ചരിത്രം അനാവരണം ചെയ്യുന്നതുവരെ പതിറ്റാണ്ടുകളായി ആരും വത്തിക്കാനിൽ അടക്കം ചെയ്തിട്ടുള്ള ആന അസ്ഥികൂടത്തിന്റെ തെളിവുകളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചില്ല. കോർട്ടൈൽ ഡെൽ ബെൽ‌വെഡെരെയിൽ താമസിച്ചിരുന്ന ആനയെക്കുറിച്ചുള്ള ഏറ്റവും സമഗ്രമായ പഠനമായ "ദി പോപ്പ്സ് എലിഫന്റ്" എന്ന പുസ്തകത്തിൽ 1997-ൽ അദ്ദേഹം തന്റെ ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.


ജിയോവന്നി ഡി ലോറെൻസോ ഡി മെഡിസി 1513 മാർച്ച് 9 ന് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ലിയോ പത്താമൻ (Pope Leo X ) എന്ന് മാർപ്പാപ്പ പേര് സ്വീകരിച്ചു. കത്തോലിക്കാ രാജാക്കന്മാർ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പോപ്പുകൾക്ക് അവരുടെ സാമ്പത്തികവും അധികാരവും കാണിക്കാൻ നല്ല സമ്മാനങ്ങൾ അയയ്ക്കുകയും നല്ല ബന്ധം നിലനിർത്തുകയും ചെയ്യുന്നത് പാരമ്പര്യമായിരുന്നു.

പോർച്ചുഗൽ രാജാവ് മാനുവൽ ഒന്നാമനും (King Manuel I) വ്യത്യസ്തമായിരുന്നില്ല. ലിയോ X മാർപാപ്പയ്ക്ക് അവരുടെ ആഗോള വ്യാപാരത്തിലൂടെ പോർച്ചുഗീസുകാർ സ്വന്തമാക്കിയ നിരവധി സാധനങ്ങൾ : തുണിത്തരങ്ങൾ, വിലയേറിയ ലോഹങ്ങൾ, വിദേശ മൃഗങ്ങൾ ഇവയ്ക്ക് പുറമേ നൽകിയ പ്രത്യേക ഉപഹാരമാണ് വെള്ള ആനയായ ഹാനോ (ഇറ്റാലിയൻ: അന്നോൺ; സി. 1510 - 8 ജൂൺ 1516).

( ക്രിസ്ത്യൻ ഭരണാധികാരികൾ തിരഞ്ഞെടുപ്പിന് ശേഷം ഒരു പുതിയ മാർപ്പാപ്പയ്ക്ക് ഒരു സമ്മാനം അയയ്ക്കുന്നത് പരമ്പരാഗതമായിരുന്നു, ഇത് ഒരു രാഷ്ട്രീയ അവസരം കൂടിയാണ്. ലിയോ പത്താമൻ പോപ്പ് ആയി മാറിയ സമയത്ത്, പോർച്ചുഗീസ് രാജാവായ മാനുവൽ ഒന്നാമൻ, സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ഇന്ത്യ യിലേക്കുള്ള കപ്പൽ മാർഗത്തിന്റെ കുത്തക ഉറപ്പിക്കാൻ പ്രവർത്തിക്കുകയായിരുന്നു. മറു വശത്ത് അതുവരെ കുത്തക ലാഭം കിട്ടിയിരുന്ന ഈജിപ്ത് പോർച്ചുഗലിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ മാർപാപ്പയിൽ സമ്മർദ്ദം ചെലുത്തുക ആയിരുന്നു. ആ സമയം ജെറുസലേം നിയന്ത്രിച്ചിരുന്നത് ഈജിപ്റ്റ് ആയിരുന്നു. )

ഏഷ്യൻ ആനയായ ഹാനോയെ 1514 ൽ ഇന്ത്യയിൽ നിന്ന് പോർച്ചുഗൽ വഴി കപ്പലിൽ പോർച്ചുഗീസ് അംബാസഡർ ട്രിസ്റ്റോ ഡാ കുൻഹയുടെ നേതൃത്വത്തിൽ
അദ്ദേഹം ആനയെ റോമിലേക്ക് അയച്ചു.
ലിസ്ബണിൽ നിന്ന് പോർട്ട് ഹെർക്കുലീസിലെത്തി. അവിടെ നിന്ന് 70 മൈൽ റോമിലേക്ക് നടന്നു. 12000 മൈൽ 6 മാസം കൊണ്ട് താണ്ടിയാണ് 1514 മാർച്ചിൽ ഹാനോയെ കൂടാതെ ചില ഇന്ത്യക്കാർ ഉൾപ്പെടെ 140 പേരുടെ ഒരു കുതിരപ്പടയും പുള്ളിപ്പുലികൾ, തത്തകൾ, ഒരു പാന്തർ എന്നിവയും റോമിൽ പ്രവേശിച്ചത്.

ഏകദേശം നാല് വയസ്സ് മാത്രമാണ് ആനയ്ക്ക് ഉണ്ടായിരുന്നത്. റോമൻ സാമ്രാജ്യം തകർന്നതിനുശേഷം , ഇറ്റലിയിലെ ഹാനിബാളിന്റെ ആനകൾക്ക് ശേഷം ഒരു ആനയും ഇറ്റലിയിൽ ഉണ്ടായിരുന്നില്ല, നൂറ്റാണ്ടുകൾക്ക് ശേഷം രാജ്യത്തെത്തിയ ആനയെ കാണാനായി ഒഴുകിയെത്തിയ ജനക്കൂട്ടം “വയലുകൾ ചവിട്ടി മെതിച്ച്, മേൽക്കൂരകൾ തകർത്ത് മതിലുകൾ പൊളിച്ചാണ്" എത്തിയതെന്ന് രേഖപ്പടുത്തുന്നു.

മാർപ്പാപ്പയുടെ മുമ്പാകെ ഹാജരാകുന്നതിന് മുൻപ് ഘോഷയാത്ര നടത്തിയാണ് റോമിൽ എത്തിയത്. . തന്റെ ആദ്യ ഔദ്യോഗിക രൂപത്തിൽ ഹാനോ നാടകീയമായ ഒരു മതിപ്പ് സൃഷ്ടിച്ചു. സുന്ദരമായ വസ്‌ത്രവും പുറകിൽ വെള്ളി ഗോപുരവും വഹിച്ച് അലങ്കരിച്ച റോമിലെ തെരുവുകളിലൂടെ നടന്ന്, ഹാനോ മാർപ്പാപ്പയുടെ മുന്നിലെത്തിയപ്പോൾ തല താഴ്ത്തി, മൂന്ന് തവണ ചിഹ്നം വിളിച്ചു . തുടർന്ന് തന്റെ തുമ്പിക്കൈയിലേക്ക് വെള്ള മെടുത്ത് ഒത്തുകൂടിയ എല്ലാവരുടെയും മേൽ തളിക്കുകയും ചെയ്തു - മാർപ്പാപ്പ ഉൾപ്പെടെ, ആനയുടെ പ്രകടനം മുഴുവൻ കണ്ട ജനങ്ങൾ ആഹ്ലാദ ചിത്തരായി. മാർപ്പാപ്പയുടെ ഒരു കത്തിൽ, പോപ്പ് ലിയോ X മാനുവൽ ഒന്നാമൻ രാജാവിനോട് ഹാനോയെ എത്രമാത്രം ആസ്വദിച്ചുവെന്ന് പറ യുന്നു.

ഹാനോ മാർപാപ്പയുടെ പ്രിയപ്പെട്ടവനായി.
കോർട്ടൈൽ ഡി ബെൽ‌വെഡെരെയിൽ ആനയെ പാർപ്പിക്കാൻ പോപ്പ് ഒരു പ്രത്യേക കെട്ടിടം പണിതു. റോമിലെ ജനങ്ങളെ ഓരോ വാരാന്ത്യത്തിലും ആനയെ കാണാൻ അനുവദിച്ചു. റോമൻ ഉത്സവങ്ങൾ, ഘോഷയാത്രകൾ, ആഘോഷങ്ങൾ എന്നിവയിൽ ഹാനോയെ പ്രദർശിപ്പിച്ചു. തന്റെ പ്രിയപ്പെട്ട മൃഗത്തിന് വേണ്ടി കവിതകൾ പോലും പോപ്പ് എഴുതി.

ചില സമയങ്ങളിൽ റോമിലൂടെ പരേഡ് ചെയ്തു..ഒരിക്കൽ ഡ്രമിന്റെ സ്വരം അസഹ്യമായപ്പോൾ പരേഡിന്റെ ഭാഗമായി ഹാനോയുടെ പുറകിൽ ഇരുന്ന പ്രശസ്ത കവിയെ തള്ളി താഴെയിട്ടു. ഒരിക്കൽ പീരങ്കി സ്പർശിച്ചപ്പോൾ പരിഭ്രാന്തനായി ആളുകളെ ചവിട്ടി മെതിച്ചു.


വെറും രണ്ടു വർഷം മാത്രമേ ഹാനോ റോമിൽ ജീവിച്ചിരുന്നുള്ളൂ. ഭക്ഷണ ക്രമത്തിൽ ഉണ്ടായ വ്യത്യാസം ഹാനോയെ രോഗബാധിതനാക്കി. 1516 ജൂൺ തുടക്കത്തിൽ ഒരു ദിവസം ഹാനോ ചലിക്കാൻ കഴിയാതെ , മലബന്ധവും ശ്വസിക്കുന്നതിൽ വലിയ ബുദ്ധിമുട്ടുണ്ടായ സമയം . ലിയോ മാർപ്പാപ്പ തന്റെ എല്ലാ സ്വകാര്യ വൈദ്യന്മാരെയും വിളിക്കുകയും തന്റെ പ്രിയപ്പെട്ട വളർത്തുമൃഗത്തെ സുഖപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. ആന ചികിത്സയിൽ പരിചയവുമില്ലാത്തതിനാൽ, ഈ വൈദ്യന്മാർ മല ബന്ധത്തിന് സ്വർണ്ണ സമ്പുഷ്ടമായ മരുന്നുകൾ നൽകിയതിന്റെ ഫലമായി ആന ചെരിഞ്ഞു . ദുഖിതനായ മാർപ്പാപ്പ ആ സമയം അരികിൽ തന്നെയിരുന്നു.
രണ്ട് വർഷവും രണ്ട് മാസവും 26 ദിവസവും മാത്രമായിരുന്നു റോമിലെ ഹാനോയുടെ ജീവിതം. ഹാനോയെ ബഹുമതികളോടെ അടക്കം ചെയ്തു.

ഹാനോയെ ബെൽ‌വെഡെർ മുറ്റത്ത് അടക്കം ചെയ്യണമെന്ന് തീരുമാനിച്ചു, ലിയോ മാർപ്പാപ്പ ലാറ്റിൻ ഭാഷയിൽ എഴുതിയ ഒരു ഫലകം മാർബിളിൽ കൊത്തിവച്ചിട്ടുണ്ട്. തന്റെ വളർത്തുമൃഗത്തിന്റെ റെക്കോർഡ് കൈവശം വയ്ക്കാൻ ലിയോ മാർപ്പാപ്പ തീരുമാനിച്ചു, സെന്റ് പീറ്ററിന്റെ പ്രവേശന കവാടത്തിൽ ആനയുടെ ഒരു വലിയ ഫ്രെസ്കോ വരയ്ക്കാൻ റാഫേൽ ഉർബിനോയെ ചുമതലപ്പെടുത്തി. ആ ചിത്രം അപ്രത്യക്ഷമായി, പക്ഷേ ഹാനോയുടെ നാല് ചിത്രങ്ങൾ വത്തിക്കാനിൽ നിലനിൽക്കുന്നു. അപ്പസ്തോലിക കൊട്ടാരത്തിലെ ലോഗി ഓഫ് റാഫേലിൽ മൂന്ന് വ്യത്യസ്ത കൃതികൾ, രണ്ട് പെയിന്റിംഗുകൾ എന്നിവയിൽ ഹാനോയുടെ ചിത്രം പ്രത്യക്ഷപ്പെടുന്നു.

Comments